ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. സൈനിക നടപടികൾ ഉടൻ നിർത്തിവയ്ക്കണം. അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച് പശ്ചിമേഷ്യയിലെ രാജ്യങ്ങൾക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയേൽ നടപടി പ്രവാസി ലോകത്ത് ഗുരുതര പ്രത്യാഘാതങ്ങൾ ഉളവാക്കും.ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഇസ്രയേൽ അധികൃതരുടെ പ്രസ്താവനകൾ വലിയ ആശങ്കയോടെ ആണ് പ്രവാസി സമൂഹം നോക്കി കാണുന്നത്. അമേരിക്കയുടെ പിന്തുണയോടെ നടത്തുന്ന ഈ ആക്രമണം ലോക സമാധാനത്തെ തന്നെ ബാധിക്കും. മാത്രമല്ല ഇത് തുടർ സംഘർഷങ്ങളിലേയ്ക്കും പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേക്കും തള്ളിവിടും.
പലസ്തീനുനേരെ വംശഹത്യ യുദ്ധം മാസളായി ഇസ്രയേൽ നടത്തുകയാണ്. ഇസ്രായേൽ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യാൻ തയ്യാറാകുമെന്ന് സന്ദേശമണ് ഈ ആക്രമണത്തോടെ അവർ നൽകുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ സുരക്ഷ മുൻനിർത്തി സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേർന്ന് ഇന്ത്യൻ ഭരണകൂടം ആവശ്യപ്പെടണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് പറഞ്ഞു.