ബാദുഷ കടലുണ്ടി (ട്രഷറർ, കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റി)
നവ: 16 ന് രാജ്ഭവൻ മാർച്ചും ഫിബ്രവരി 15 ന് പാർലമെന്റ് മാർച്ചും സംഘടിപ്പിക്കുകയാണു ഇതിന്റെ ഭാഗമായി നവ:6 മുതൽ നവ:14 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രവാസി മുന്നേറ്റ ജാഥ നടക്കുകയാണു
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണു പ്രവാസികളുടെ പ്രശ്നങ്ങൾ ഉയർത്തി ഒരു പ്രവാസി മുന്നേറ്റ ജാഥ നടക്കുന്നത്.
അതുകൊണ്ടു തന്നെ ഈ ജാഥാ ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികൾ ഇത് ഏറ്റടുക്കുകയാണു മാത്രമല്ല കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇത് വലിയ ചർച്ചയാവും..
വളരെ പ്രധാനപ്പെട്ട മുദ്രവാക്യങ്ങളാണു ഈ ജാഥ ഉയർത്തുന്നത്. 1990 മുതൽ ഏതാണ്ട് 700 ബില്യൻ യുഎസ് ഡോളർ വിദേശനാണ്യം ഈ രാജ്യത്ത് എത്തിച്ച ഒരു ജനവിഭാഗമാണു പ്രവാസികൾ (ഇതിൽ ഏതാണ്ട് 20% മലയാളക്കരക്ക് അവകാശ പ്പെട്ടതാണു)അവർക്ക് വേണ്ടി രാജ്യം ഭരിക്കുന്നവർ എന്ത് ചെയ്തു എന്ന ചോദ്യമാണു ഈ ജാഥ ഉയർത്തുന്നത്.
കയറ്റുമതിയിലൂടയോ മറ്റോ ആയിരുന്നു ഈ വരുമാനം നാട്ടിലെത്തിയിരുന്നു എങ്കിൽ രാജ്യം ഇതിന് വേണ്ടി ചിലവഴിക്കേണ്ടി വരിക 105 ബില്യൽ യുഎസ് ഡോളറാണു എന്നാൽ ഒരു പൈസപോലും ചിലവില്ലാതെ ഇത്രയും ഭീമമായ ഒരു സംഖ്യ ഈ രാജ്യത്ത് എത്തിച്ച പ്രവാസി സമൂഹത്തിന് അവരുടെ ജീവിത സായാഹ്നത്തിൽ പോലും ആശ്വാസം പകരുവാനുള്ള ഒരു പദ്ധതിയും നടപ്പിലാക്കിയില്ല..
എന്നാൽ ഇത്തരം ഒരു പദ്ധതി പ്രവാസികൾക്കായി രാജ്യത്തിന് മാതൃകയായി നടപ്പിലാക്കുന്ന ഒരു സംസ്ഥാനമാണു കേരളം പ്രവാസി ക്ഷേമനിധി 3000 മുതൽ 6999 രൂപവരെ പെൻഷൻ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ബൃഹത്തായ ഒരു പദ്ധതിയാണിത്.
12 കോടി രുപ ഒരുമാസം പെൻഷൻ കൊടുക്കുന്നു 8 കോടിയാണു അംശാദായം എന്ന നിലയിൽ വരവ് കേരള സർക്കാരിന്റെ സഹായത്താൽ മാത്രമാണു ഈ പദ്ധതി നടക്കുന്നത് ഓരോ മാസവും പെൻഷൻ വർദ്ധിക്കുകയാണു.
ഇത്തരം ഒരു പദ്ധതിയെ സഹായിക്കുവാനും ആവശ്യമായ വിഹിതം നൽകുവാനും കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടു അത് നിറവേറ്റണമെന്നാണു പ്രവാസി സംഘം ആവശ്യപ്പെടുന്നത്.
ഒരു പ്രവാസി കാര്യവകുപ്പ് നമുക്ക് ഉണ്ടായിരുന്നു നരേന്ദ്രമോഡി ഗവൺമെണ്ട് ആ വകുപ്പിനെ വിദേശകാര്യവകുപ്പിൽ ലയിപ്പിച്ചു. പ്രവാസികാര്യ വകുപ്പിനെ ശക്തിപ്പെടുത്തണം എന്ന് നിരന്തരം ആവശ്യം ഉയരുമ്പോഴാണു ആ വകുപ്പിനെ തന്നെ ഇല്ലാതാക്കിയത്
ഇത് മൂലം പ്രവാസികൾ അനുഭവിക്കുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ 193 രാജ്യങ്ങളും നൂറായിരം പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന വിദേശകാര്യവകുപ്പിനെ സമീപിച്ചാൽ എന്തായിരിക്കും അവസ്ഥ.
ഇവിടെയും നമ്മുടെ സംസ്ഥാനം. മാതൃകയാണു കേരളത്തിൽ പ്രവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാന് നോർക്ക എന്ന ഒരു വകുപ്പുണ്ടു എന്നാൽ ഈ വകുപ്പിന് ഏറ്റവും സഹായകരമായിരുന്നു പ്രവാസികാര്യവകുപ്പ് ഇന്ന് ആ വകുപ്പ് ഇല്ലാതാക്കിയത് കാരണം നോർക്കയും വലിയ പ്രയാസങ്ങൾ നേരിടുകയാണു. രണ്ട് കോടിയോളം വരുന്ന പ്രവാസികളുടെ ആവശ്യമാണു പ്രവാസികാര്യവകുപ്പ് പുനസ്ഥാപിക്കണം എന്ന്..
ഒരു സമഗ്രമായ കുടിയേറ്റ നിയമം ഉണ്ടാക്കണമെന്ന ആവശ്യം ഉയരുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി 2002 ൽ പിണറായി വിജയനും കേരള പ്രവാസി സംഘവുമാണു ഇത്തരം ഒരു മുദ്രവാക്യം ശക്തമായി ഉയർത്തികൊണ്ടു വന്നത് ഇന്നും ഇത് വളരെ പ്രസക്തമായി തന്നെ നിൽക്കുകയാണു കഴിഞ്ഞമാസം ലണ്ടനിൽ നടന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിലും ബഹു: മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചു..
ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ ഈ കുടിയേറ്റ നിയമം സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ടു.ഒരു കരടിന് രൂപം നൽകി ചില ചർച്ചകൾ സർക്കാർ സംഘടിപ്പിച്ചെങ്കിലും അത് വേണ്ട രീതിയിൽ ഒരു ആഴത്തിലുള്ള ചർച്ചക്കായി പോയിട്ടില്ല.
ഇത്തരം ഒരു നിയമത്തിന്റെ അപര്യാപ്തത വിദേശത്ത് പോകുന്ന ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ഒരടിമത്വ സ്വഭാവം ഉണ്ടാവുന്നു.ഒരു മനുഷ്യന് ലഭിക്കേണ്ട മനുഷ്യഅവകാശങ്ങൾ ലഭിക്കുന്നില്ല. നമ്മുടെ തൊഴിലാളികൾ ഖദ്ദാമകൾ ഇവരെല്ലാം വലിയ ചൂഷണങ്ങൾക്കിരയാവുന്നു.
അദ്ധ്വാനത്തിന്റെ മൂല്യം പോലും ഇവർക്ക് ലഭിക്കാതെ വരുന്നു.ഈ മഹാമാരികാലത്ത് പോലും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ മനുഷ്യർക്ക് പല വിദേശ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും നൽകുവാനുള്ള കോടികളുടെ കണക്കുകൾ നമ്മളെ അമ്പരപ്പിക്കുന്നതാണു.
ഇതൊന്നും അറിയാത്തവരല്ല രാജ്യം ഭരിക്കുന്നവർ എന്നിട്ടും എന്തേ ഇവരിങ്ങനെ ഇതാണു കേരള പ്രവാസി സംഘം ഈ പ്രക്ഷോഭങ്ങളിലൂടെയും പ്രവാസി മുന്നേറ്റ ജാഥ യിലൂടെയും കേന്ദ്ര സർക്കാരിന്റെ മുമ്പിലും പൊതു സമൂഹത്തിന്റെ മുമ്പിലും അവതരിപ്പിക്കുന്നത്..
ഇവിടം കൊണ്ടു ഒന്നും അവസാനിക്കുന്നതല്ല കേന്ദ്ര സർക്കാറിന്റെ പ്രവാസികളോടുള്ള ക്രൂരത. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി തിരിച്ചെത്തിയ ഇരുപത് ലക്ഷം പ്രവാസികൾ ഉണ്ടു അവരോടെല്ലാം പാത്രം കൊട്ടുവാനും വിളക്ക് കത്തിക്കുവാനും കൽപ്പിച്ചു എന്നല്ലാതെ ഒരു രൂപയുടെ സഹായം നൽകിയില്ല എന്ന് മാത്രമല്ല ഒരു പുനരധിവാസ പദ്ധതി പോലും ആസൂത്രണം ചെയ്തില്ല.
വന്ദേഭാരത് മിഷൻ എന്ന പേരിൽ പ്രവാസികളെ നാട്ടിലെത്തിക്കുവാൻ വിമാന സർവീസ് ഏർപ്പെടുത്തിയപ്പോൾ ഗതികെട്ട മനുഷ്യർക്കെങ്കിലും സൗജന്യമായ ടിക്കറ്റ് നൽകും എന്ന് നാം പ്രതീക്ഷിച്ചു.ഒരു ടിക്കറ്റ് പോലും നൽകിയില്ല ഇപ്പോഴും വിമാന കമ്പനികൾക്ക് പ്രവാസികളെ ചൂഷണം ചെയ്യുവാനുള്ള എല്ലാ സഹായവും കേന്ദ്രം നൽകുകയാണു.
ഇവിടെയും കേരളം മാതൃകയാണു കോവിഡ് കാലത്ത് പ്രവാസികളെ സഹായിക്കുവാനും മാനസികമായ കരുത്തേകുവാനും പിണറായി സർക്കാർ നിരവധി പദ്ധതികളാണു നടപ്പിലാക്കിയത്.
ലോക്ഡൗൺ കാരണം തിരിച്ച് പോകുവാൻ കഴിയാത്ത ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം പ്രവാസികൾക്ക് 5000 രൂപ ധനസഹായം നൽകി സാന്ത്വനം രോഗവിവരപട്ടികയിൽ കോവിഡും ഉൾപ്പെടുത്തി നൂറ്കണക്കിന് പ്രവാസികൾക്ക് 10000 രൂപ വെച്ച് നൽകി രോഗത്തിന്റെ ഭീതിയിലായിരുന്ന പ്രവാസികൾക്ക് ഹലോ ഡോക്ടർ പദ്ധതി നടപ്പിലാക്കി ആശ്വാസം പകർന്നു ഒരു പോർട്ടൽ രൂപികരിച്ച് നാട്ടിലേക്ക് വരുന്നവരുടെ റെജിസ്ട്രേഷൻ ഉറപ്പാക്കി ഇങ്ങിനെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നേതൃത്വം നൽകി.
തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുവാൻ 2500 കോടി രൂപയുടെ ഒരു പാക്കേജ് ഉണ്ടാക്കി കേന്ദ്ര സർക്കാറിന് സമർപ്പിച്ചു കേന്ദ്രം അവിടെയും തീർത്തും നിഷേധ നിലപാടാണു സ്വീകരിച്ചത്.
മനുഷ്യഅദ്ധ്വാനം കൈമുതലായിട്ടുള്ള ഒരു രാജ്യമാണു നമ്മുടെ രാജ്യം ഇന്ന് നിരവധി രാജ്യങ്ങൾക്ക് മുനുഷ്യ അദ്ധ്വാനം ആവശ്യമാണു എന്നാൽ അത്തരം രാജ്യങ്ങളുമായി രാജ്യാന്തരപരമായ കരാറുകൾ ഉണ്ടാക്കുന്നതിലും നമ്മുടെ രാജ്യം പിന്നോട്ടു പോകുകയാണു.
ഇവിടെയും പിണറായി സർക്കാർ മാതൃകയാവുകയാണു നോർക്കയും ODEPC എല്ലാം സംസ്ഥാന സർക്കാറിന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് നിരവധി രാജ്യങ്ങളുമായി ധാരണാ പത്രം ഒപ്പിട്ട് ആയിരകണക്കിന് തൊഴിലവസരങ്ങളാണു ഉണ്ടാക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്വം അവർ നിർവഹിക്കുന്നതിൽ നിഷേധ നിലപാട് മാത്രമല്ല ദ്രോഹകരമായ സമീപനമാണു പ്രവാസികളോടു എടുക്കുന്നത്. ഇത്തരം ഒരു ഘട്ടത്തിലാണു കേരള പ്രവാസി സംഘം കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുന്നത് നവ: 16 ന് രാജ്ഭവൻ മാർച്ചും ഫിബ്രവരി 15 ന് പാർലമെന്റ് മാർച്ചും സംഘടിപ്പിക്കുകയാണു