ന്യൂ ഡൽഹി: പാസ്പോര്ട്ടില് വിമാനത്താവളങ്ങളില്‍ നിന്നോ ട്രാവല്‍ ഏജന്റുമാരോ ആവശ്യമില്ലാത്ത സ്റ്റിക്കറുകള്‍ പതിക്കുന്ന പതിവ് യാത്രാ നടപടികളെ തന്നെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ പാസ്പോര്‍ട്ടിലെ അശോകസ്തംഭം അടയാളം മറയ്ക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളോ മറ്റോ ഇനി നിയമ നടപടികള്‍ക്ക് വരെ കാരണമായിത്തീര്‍ന്നേക്കാം. കോവിഡ് സമയത്തെ യാത്രാവേളകളില്‍ ഇത്തരം സ്റ്റിക്കറുകള്‍ വ്യാപകമായി പതിച്ചിരുന്നു. അവയെല്ലാം നീക്കം ചെയ്യണം. വിദേശ എയര്‍പോര്‍ട്ടുകളില്‍നിന്നും ചില സ്റ്റിക്കര്‍ പതിക്കാറുണ്ട്.
അവയും ഈ നിയമങ്ങളെ ഹനിക്കുന്നില്ലെന്ന് നമ്മള് തന്നെ ഉറപ്പു വരുത്തണം. പാസ്പോര്‍ട്ടിന്റെ പുറം ചട്ട വൃത്തിയോടെ സൂക്ഷിക്കണം. ഉടമയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മറയുന്നതോ അവ്യക്തമാകുന്നതോ പോലുള്ള യാതൊരു നടപടികളും എടുക്കാൻ ആരെയും അനുവദിക്കരുത്. വിദേശ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഇത്തരം ചില നടപടിക്രമങ്ങള്‍ നാട്ടിലെ മാനത്താവളങ്ങളിലെത്തുമ്ബോഴായിരിക്കും നിയമക്കുരുക്കായി മാറുക. ട്രാവല്‍ ഏജൻസികളുടെ പരസ്യ സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനാവാത്ത വിധം പതിക്കാൻ അവരെ അനുവദിക്കരുത്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ നമ്മുടെ യാത്രകള്‍ ഇനി മുതല്‍ തടസങ്ങളില്ലാതെ സുഖകരമാക്കാൻ സാധിക്കും.